ഉഹ്ദ് യുദ്ധം കഴിഞ്ഞ് മുസ്ലിംകള് മടങ്ങുകയാണ്. അതാ, അവരെ കാത്ത് വഴിവക്കില്‍ ഒരു സ്ത്രീ. ബനൂദീനാര്‍ ഗോത്രക്കാരി. കടുത്ത ആശങ്കയുള്ള മുഖഭാവം. അവളുടെ പല ബന്ധുക്കളും യുദ്ധത്തിനു പോയിരുന്നു….
സങ്കടംകൊണ്ട് തുളുമ്പുന്ന കണ്ണുകളോടെ അവർ തിരുനബിﷺയെ കണ്ടു
*••••••┈•✿﷽✿•┈💚🧕💜••••••*
ഉഹ്ദ് യുദ്ധം കഴിഞ്ഞ് മുസ്ലിംകള് മടങ്ങുകയാണ്. അതാ, അവരെ കാത്ത് വഴിവക്കില്‍ ഒരു സ്ത്രീ. ബനൂദീനാര്‍ ഗോത്രക്കാരി. കടുത്ത ആശങ്കയുള്ള മുഖഭാവം. അവളുടെ പല ബന്ധുക്കളും യുദ്ധത്തിനു പോയിരുന്നു. ഭര്‍ത്താവും പിതാവും സഹോദരനും കൂട്ടത്തിലുണ്ട്. അവര്‍ക്കെന്തെങ്കിലും സംഭവിച്ചോ? ജീവിച്ചിരിപ്പുണ്ടോ അതോ രക്തസാക്ഷികളായോ..?
വളരെ ദുഖകരമായ വാര്‍ത്തയാണ് അവര്‍ കേള്‍ക്കാനിരിക്കുന്നത്. ഉറ്റവരായ മൂന്നുപേരും രക്തസാക്ഷികളായിരിക്കുന്നു.
ഈ കനത്ത സങ്കടം സഹിക്കാന്‍ അവര്‍ക്ക് കഴിയുമോ? ഹൃദയം തകര്‍ക്കുന്ന ഈ വാര്‍ത്ത എങ്ങനെ അറിയിക്കും? യോദ്ധാക്കള്‍ ആലോചിച്ചു.
മൂന്നുപേരും നഷ്ടപ്പെട്ട വിവരം ഒന്നിച്ച് അറിയേണ്ട. ഓരോന്നായി അറിയിക്കാം. ‘സഹോദരീ, നിങ്ങളുടെ ഭർത്താവ് രക്തസാക്ഷിയായിരിക്കുന്നു.’
‘ പ്രിയങ്കരനായ പ്രിയതമന് നഷ്ടപ്പെട്ടെന്നോ! അവരൊന്ന് ഞെട്ടി. ദുഖം കടിച്ചമര്‍ത്തി അവര്‍ ചോദിച്ചു: “നമ്മുടെ നബിﷺയുടെ സ്ഥിതി എന്ത്? അദ്ദേഹത്തിന് വല്ലതും സംഭവിച്ചോ..?”
“സഹോദരീ, നിങ്ങളുടെ ബാപ്പയും രക്തസാക്ഷിയായിരിക്കുന്നു.” സ്നേഹവത്സലനായ പിതാവും നഷ്ടപ്പെട്ടുവോ! നെഞ്ച് പിളരുന്നതുപോലെ അവര്‍ക്കു തോന്നി. “നബിﷺക്ക് ഒന്നും പറ്റിയില്ലല്ലോ” അവര്‍ ചോദിച്ചു.
‘പെങ്ങളേ, നിങ്ങളുടെ സഹോദരനും വധിക്കപ്പെട്ടിരിക്കുന്നു.’
“ഞാന്‍ ചോദിച്ചതിന് നിങ്ങള്‍ മറുപടി പറഞ്ഞില്ലല്ലോ. എന്റെ നബിﷺയുടെ സ്ഥിതിയെന്ത്? അദ്ദേഹം സുരക്ഷിതനല്ലേ..?”
‘സോദരീ, അല്ലാഹുﷻവിന്റെ അനുഗ്രഹത്താല്‍ നമ്മുടെ നബി ﷺ സുരക്ഷിതനാണ്. സുഖത്തോടെയിരിക്കുന്നു. അദ്ദേഹത്തിന് യാതൊന്നും സംഭവിച്ചിട്ടില്ല’.
“ഇല്ല. അദ്ദേഹത്തെ കണ്ടാലേ എനിക്ക് സമാധാനമാകൂ. എനിക്ക് അദ്ദേഹത്തെ കാണിച്ചുതരുമോ..?”
അവര്‍ തിരുനബിﷺയെ അവര്‍ക്ക് കാണിച്ചുകൊടുത്തു. നബിﷺയെ അവര്‍ കണ്‍കുളിര്‍ക്കെ കണ്ടു. ഉറ്റവര്‍ നഷ്ടപ്പെട്ടതിന്റെ സങ്കടംകൊണ്ട് തുളുമ്പുന്ന കണ്ണുകളോടെ തിരുനബിﷺയെ തിരിച്ചുകിട്ടിയതില്‍ സന്തോഷാശ്രു പൊഴിച്ചുകൊണ്ട് അവര്‍ പറഞ്ഞു: “ഇല്ല റസൂലേ, ഇല്ല. അങ്ങ് സുരക്ഷിതനാണെങ്കില്‍ ഈയുള്ളവള്‍ക്ക് യാതൊന്നും പ്രശ്നമല്ല. എല്ലാ ദുരന്തവും നിസ്സാരമാണ്.”
(ഇബ്നുഹിശാം, അസ്സീറത്തുന്നബവിയ്യ 3:105)
*•✪•─────────•✪•*
*സ്വന്തം മകനെ സമ്മാനമാക്കി*
തിരുനബി ﷺ മക്കയില്‍ നിന്ന് പലായനംചെയ്ത് മദീനയിലെത്തിയ സന്ദര്‍ഭം. മദീനക്കാരുടെ ആനന്ദത്തിന് അതിരില്ല. വില മതിക്കാനാവാത്ത സൗഭാഗ്യമാണ് കൈവന്നത്. നബിﷺക്ക് സമ്മാനങ്ങള്‍ നൽകാനും സൗകര്യങ്ങളൊരുക്കി സൽകരിക്കാനും അവര്‍ മത്സരിച്ചു. പലരും പലവിധത്തിലുള്ള സമ്മാനങ്ങളുമായി നബിﷺക്കരികിലെത്തി.
പാവം ഉമ്മുസുലൈം. നബിﷺക്കൊരു സമ്മാനം നൽകണമെന്ന് അതിയായ ആഗ്രഹമുണ്ട്. പക്ഷേ, നൽകാനൊന്നുമില്ല. അവള് ഒറ്റക്കിരുന്ന് ആലോചിച്ചു, സങ്കടപ്പെട്ടു. അവസാനം ഒരു മാര്‍ഗം കണ്ടെത്തി; കൊള്ളാം. അതുതന്നെ ചെയ്യാം!
ഒട്ടും വൈകിയില്ല. അവള് നബിﷺക്കരികിലേക്ക് പുറപ്പെട്ടു. പത്തു വയസ്സുകാരന് പുത്രനെയും കൂടെക്കൂട്ടി.
‘പ്രവാചകരേ, അങ്ങേക്ക് പലരും പല ഉപഹാരങ്ങളും തരുന്നുണ്ടല്ലോ. എനിക്കുമുണ്ട് അതിയായ മോഹം. പക്ഷേ, എന്റെയടുത്ത് യാതൊന്നുമില്ല. ഇവനെന്റെ പൊന്നുമോന് അനസ്. എന്റെ സമ്പാദ്യം. എന്റെ ജീവന്റെ ജീവന്! ഇവനെ അങ്ങ് സ്വീകരിക്കണം. അങ്ങയുടെ സേവകനായി, ഭൃത്യനായി കൂടെ നിൽക്കട്ടെ. വേണ്ടെന്നു പറയരുത്. തീര്‍ച്ചയായും സ്വീകരിക്കണം. ഇവനു വേണ്ടി പ്രാര്‍ത്ഥിക്കണേ റസൂലേ..”
തിരുനബി ﷺ ആ സമ്മാനം സ്നേഹപൂര്‍വം സ്വീകരിച്ചു. അവനു വേണ്ടി പ്രാര്‍ത്ഥിച്ചു. ആ ദിവസം മുതല്‍ തിരുനബിﷺയുടെ ജീവിതാന്ത്യം വരെ അവന് കൂടെ നിന്നു. വിഖ്യാത പണ്ഡിതനായി, തലമുറകള്‍ക്ക് തിരുചര്യ പഠിപ്പിച്ച ഗുരുനാഥനായി; അനസ്ബ്നു മാലിക് (റ).
(അല്‍ഇസ്വാബ 4:442)
*•✪•─────────•✪•*
*💚❤️صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ❤️💚*
🩵🩵🩵❤️❤️❤️❤️❤️





